Saturday, October 7, 2017

അറിയാതൊരീണം  മനസ്സിന്റെ നെഞ്ചിലെ
മൃദുലമാം തന്ത്രിയിലുണർന്നു .
അവിടെനിന്നതു  പിന്നെ വെറുതേ ചിരിക്കുന്ന
കനവിന്റെ പ്രാണനായ് തീർന്നു.

പ്രണയമെന്നെന്നു നീ പേരിട്ടു വിറയാർന്ന
വിരലിന്റെ തുമ്പിൽ കൊരുത്തു.
ഉതിരുന്ന  മുത്തുകൾ ഉലയുന്ന   മാസ്മര
തിരശീലയായ് മഴ പെയ്തു .

ഇരുളിലെ തിരികൾ വെളിച്ച ത്തരികളായ്
അതിലെങ്ങോ തട്ടിത്തെറിച്ചു ..
അവ വീണു നിൻ മുഖം പൗർണമി തിങ്കളായ്
വിവശയാമെന്നിലലിഞ്ഞു ..

പറയാനറിയാത്ത നോവുമായ്  ,പിടയുന്ന
ഹൃദയത്തിലൊരു കൊടുങ്കാറ്റുമായ്
ശില പോലെ ഞാൻ നിന്നു ,അകലുന്ന നിൻപദ
സ്വനമേതോയി രുളിൽ അലിഞ്ഞു .
,


No comments:

Post a Comment